Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aisha Potty

കൊട്ടാരക്കരയില്‍ എന്ത് വികസനം നടത്തി; ബാലഗോപാലിനെ വെല്ലുവിളിച്ച് അയിഷ പോറ്റി

കൊല്ലം: മന്ത്രി കെ.എൻ.ബാലഗോപാലിനെ വെല്ലുവിളിച്ച് മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കര എംഎൽഎകൂടിയായ ധനമന്ത്രി കെ.എൻ.ബാലഗോപാൽ മണ്ഡലത്തിൽ എന്ത് വികസനമാണ് നടത്തിയത്.

ജനപ്രതിനിധിയായി ഇരുന്ന് ഫ്ലക്സ് വച്ച് പ്രസംഗങ്ങൾ നടത്തിയാൽ പോരാ. പകരം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അയിഷ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവര്‍.

മുൻ സിപിഎം നേതാവായിരുന്ന അയിഷ പോറ്റി അടിത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയില്‍ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി അയിഷ പോറ്റി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

 

 

 

Kerala

ഐഷ പോറ്റി വർഗവഞ്ചകയെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഐഷ പോറ്റി വർഗവഞ്ചകയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമെന്നാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഐഷ പോറ്റിക്ക് പാർട്ടിയിൽ നിന്നും വിട്ടുപോകാനുള്ള യാതൊരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഇല്ല. പാർട്ടി ദീർഘകാലമായി എല്ലാവിധ അംഗീകരങ്ങളും നൽകി ചേർത്ത് പിടിച്ച് വളർത്തിയയാളാണ് ഐഷ പോറ്റി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മൂന്ന് തവണ എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിള അസോസിയേഷന്‍റെ എക്സിക്യുട്ടീവ് എന്നിങ്ങനെ സംഘടനാ തലത്തിലും ബഹുജന സംഘടനാ തലത്തിലും പാർട്ടി തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങൾ നൽകിയതാണ് കൊല്ലത്തെ പാർട്ടിയും സംസ്ഥാന നേതൃത്വവും.

പെട്ടന്ന് ഇങ്ങനെയൊരു തീരുമാനമെടുത്ത് മാറുക എന്ന് പറയുന്നത് യാതൊരു ന്യായവുമില്ല. ഞാൻ ഇങ്ങനെ മാറുമ്പോൾ സഖാക്കൾ വർഗ വഞ്ചക എന്ന് തന്നെ വിളിക്കുമായിരിക്കുമെന്ന് ഐഷ പോറ്റി പറഞ്ഞത് കേട്ടു. അവർ അത് പ്രതീക്ഷിക്കുന്നത് കൊണ്ടാണ് അപ്രകാരം പറഞ്ഞത്.

ഞാൻ ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് ഐഷപ പോറ്റി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് കോൺഗ്രസിൽ ചേരാൻ കഴിയുക. കോൺഗ്രസ് മനുഷ്യരുടെ ഏത് പ്രശ്നത്തിനാണ് കൂടെ നിന്നിട്ടുള്ളത്. സ്ഥാനമാനങ്ങൾ ഒരാളെ എങ്ങനെ വഷളാക്കുമെന്നതിന്‍റെ ഉദാഹരണമാണ് ഐഷ പോറ്റി.

രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി ഗവൺമെന്‍റ്. ആ ബദലിന് എതിരെ നിൽക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കർഷകരോടും നാടിനോടുമുള്ള വഞ്ചനയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷെ അതിനെ നേരിടാനുള്ള കരുത്ത് ഈ ജില്ലയിലെ പ്രസ്ഥാനത്തിനുണ്ടെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

Kerala

സിപിഎമ്മിന് കനത്ത തിരിച്ചടി; മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനു കനത്ത തിരിച്ചടി. മുതിർന്ന നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പൊറ്റി കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫാണ് ഐഷ പോറ്റിക്ക് അംഗത്വം നൽകിയത്.

കോൺഗ്രസിന്‍റെ രാപ്പകൽ സമരത്തിന്‍റെ വേദിയിലെത്തിയാണ് അംഗത്വം സ്വകരിച്ചത്. സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചു. ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്കു സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.

കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺഗ്രസ് സമരവേദിയിൽ പറഞ്ഞു.

ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യപക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു.

 

 

Kerala

സിപിഎമ്മിനെ വെട്ടിലാക്കി ഐഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്

ജോൺസൺ വേങ്ങത്തടം


കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.


സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്നു കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് ഐഷ പോറ്റി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്‍റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.


ഐഷ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്നു പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.


ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അവരുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.


തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അതു യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.


താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്‍റെ പേരിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം.

Latest News

Up